പഴയതലമുറയിലെഗായിക എല്‍.ആര്‍.ഈശ്വരിയെ ഓര്‍മ്മയില്ലേ? ചില സവിശേഷകഥാസന്ദര്‍ഭങ്ങളില്‍, അവരുടെ തനതായ ശബ്ദവും,ശൈലിയും ചലച്ചിത്രങ്ങള്‍ക്ക് ആവശ്യമായിരുന്നു. നല്ല ഉച്ചാരണശുദ്ധിയുള്ള അവരുടെ മലയാളഗാനങ്ങള്‍ ആകര്‍ഷകവുമായിരുന്നു. കേള്‍ക്കുമ്പോള്‍ ജ്യോതിലക്ഷ്മിയുടെ അര്‍ദ്ധനഗ്നനൃത്തരംഗങ്ങളാണ് മനസില്‍ വരുക. (ജ്യോതിലക്ഷ്മിയെ അറിയില്ലേ? നല്ലചില മലയാളചിത്രങ്ങളില്‍ നായികയായിവന്നിട്ടുള്ള ഈ നടി, പിന്നീടെങ്ങനെയോ, ഹെലന്റെ തെന്നിന്ത്യന്‍ അവതാരമായി). എല്‍.ആര്‍.ഈശ്വരിയുടെപാട്ടോ, ജ്യോതിലക്ഷ്മിയുടെ ആട്ടമോ മോശമാണെന്ന അര്‍ത്ഥത്തിലല്ല ഇതെഴുതുന്നത്. വളരെമോശമായ ഗാനാലാപനംകൊണ്ട് നമ്മളെ തളര്‍ത്തുന്ന ഇന്നത്തെ ചില മലയാളഗായികമാരെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഈശ്വരിയുടെ പാട്ടിന്റെ പ്രാധാന്യംവ്യക്തമാകുന്നുവെന്നുമാത്രം.
മിമിക്രിക്കാര്‍, കെ.പി.ഉമ്മറിനെ അനുകരിക്കുമ്പോള്‍, "ഹ്‌ശ്യാരദേ, ഹ് ഞ്യാനൊരു, വ്‌ഹിഖാരജീവിയാണ് ഹ്‌ശ്യാരദേ" എന്നുപറയുന്നതുകേട്ടിട്ടില്ലേ?, ഏതാണ്ടിതുപോലെയാണ്‌പല ഗായികമാരും മലയാളം പാടുന്നത്. ഓരോവരിയുംതുടങ്ങുമ്പോള്‍, പൂച്ച ചീറ്റുന്നതുപോലെ "വ്ഹിഖാരം(വികാരം)" സന്നിവേശിപ്പിക്കുന്നു. ഏതുകഥാസന്ദര്‍ഭമാണെങ്കിലും, ഇവരിങ്ങനയേ പാടൂ, അല്ലെങ്കില്‍ ഇങ്ങനെപാടാനേ ഇവര്‍ക്കറിയൂ. "ഹ്ഖേശാദിപാദം ഥൊഴുന്നേന്‍, ഹ്‌ഖേശവാ" എന്ന് ഒരുമടിയുംകൂടാതെ കാബറേമട്ടില്‍ പാടിക്കളയുമിവര്‍. "ഹുണരുണരൂ, ഹുണ്ണിപ്പൂവേ" എന്നോ, "ഹ്‌യേഴു ഹ്‌സ്സുന്ദര ഹ്‌രാത്രികള്‍" എന്നോ പാടിക്കേട്ടാല്‍ അത്ഭുതപ്പെടേണ്ട. കെട്ടിയൊരുങ്ങിനിന്ന് കലാശമാടുന്ന പുതിയമലയാളഗായികമാരിലാരോ ചീറ്റുകയാണെന്ന് മാത്രം മനസിലാക്കുക. ആരുടെയും പേരെടുത്ത്‌പറയേണ്ട ആവശ്യമില്ലല്ലോ. തികഞ്ഞ ഔചിത്യത്തോടെ മനോഹരമായി പാടുന്ന ഗായത്രിയെ ഇവിടെ മാറ്റിനിര്‍ത്തണം. കുറച്ചുനാള്‍മുമ്പ്, ഇന്ത്യാവിഷനില്‍ ഗായത്രി ഗസലുകള്‍ പാടുന്നത് കാണിച്ചിരുന്നു. കൂട്ടത്തില്‍ എക്കാലത്തേയും മനോഹരഗാനങ്ങളിലൊന്നായ "താനേ തിരിഞ്ഞും മറിഞ്ഞും തന്‍ താമരമെത്തയിലുരുണ്ടും" ഒരുഗസല്‍മട്ടില്‍ (ഹിന്ദുസ്ഥാനി ചിട്ടയിലുള്ള ആഗാനം, ഗസലുതന്നെയല്ലേ?) ഗായത്രിപാടുന്നതുകേട്ടപ്പോള്‍ കണ്ണടച്ചിരുന്നുപോയി. ആഗാനം ആവശ്യപ്പെടുന്നചില ഊന്നലുകള്‍ ആ കുട്ടി, സ്വയംചേര്‍ത്തിട്ടുമുണ്ട്. 'നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ' എന്നു പാടിയപ്പോള്‍ ആ വാതിലിന്റെ 'വ' ഒന്നുനിര്‍ത്തി, ഒരല്‍പം നീട്ടി വിശദീകരിച്ചത് ഒന്നാന്തരമായിരുന്നു. ഗായത്രിയെ മറ്റുള്ളവരെപ്പോലെ കാണാന്‍ പാടില്ലെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
ഇന്നത്തെ ഫാസ്റ്റ് ലൈഫിന് ചേര്‍ന്ന ശബ്ദങ്ങള്‍, സിനിമകളില്‍ സ്വാഭാവികമായിവരുമെന്നും, അതിഷ്ടപ്പെടുന്നവരാണധികവുമെന്നും വാദത്തിനുവേണ്ടി സമ്മതിക്കാം. എന്നാലും സുഹൃത്തേ, സന്ദര്‍ഭത്തിനുചേരുന്നുണ്ടോയെന്ന്‌നോക്കാനുള്ള ഔചിത്യം വേണ്ടേ? ആവശ്യമുള്ളപ്പ്പ്പോള്‍ എല്‍.ആര്‍.ഈശ്വരിയെക്കൊണ്ട് പാടിച്ചിരുന്ന നമ്മുടെ പഴയ സംഗീതസംവിധായകരും, ചലച്ചിത്രസംവിധായകരും എത്ര മികച്ചവരായിരുന്നുവെന്ന് നാം അത്ഭുതപ്പെട്ടുപോകും. പുതിയ സവിധായകര്‍ (സംഗീത/സിനിമാ) ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ? കഴിഞ്ഞയിടയ്ക്ക്, പി.ടി.കുഞ്ഞുമുഹമ്മദിന്റെ, പരദേശി എന്ന ചിത്രത്തിലെ ഒരുഗാനരംഗം ഏഷ്യാനെറ്റില്‍ കണ്ടു. ലക്ഷ്മിഗോപാലസ്വാമി അവതരിപ്പിച്ച ഒരുമുസ്ലീം യുവതി, വാതില്‍മറഞ്ഞുനിന്നുകൊണ്ട് പാടുന്നു.(പണ്ടുകാലത്തെ മലയാളമുസ്ലീംസ്ത്രീകളുടെ മാന്യവും, ഭംഗിയുള്ളതുമായ വേഷം- തട്ടവും, കാച്ചിയും- ആ രംഗത്തില്‍കണ്ടപ്പോള്‍ സന്തോഷം തോന്നി) എന്നാല്‍ പാട്ടോ? ഏതോഗായിക ഒരുനാണവുമില്ലാതെ "ഹ്ഛീറ്റുന്നു". സംഗീതസംവിധായകന്‍ ഔചിത്യം കാട്ടിയില്ലെങ്കിലും, കാര്യവിവരമുള്ള സംവിധായകനായ കുഞ്ഞുമുഹമ്മദ്, ഈ പീരിയഡ് ചിത്രത്തില്‍ 'ശബ്ദാധുനികത' ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നാണ് എനിക്ക്‌തോന്നുന്നത്. ആരോപറഞ്ഞു, പരദേശിയില്‍ സുജാതയും പാടിയിട്ടുണ്ടെന്ന്. ഈ പാട്ട് സുജാതപാടിയതായിരിക്കില്ലെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അതോ സുജാതയേയും ഫാസ്റ്റ്‌കാലത്തിന്റെ പൂച്ചപിടികൂടിയോ? എങ്കില്‍, "കണ്ണെഴുതിപ്പൊട്ടുതൊട്ട് കല്ലുമാലചാര്‍ത്തിയപ്പോള്‍, കണ്ണാന്തളിപ്പൂവിനെന്തേ നാണം" എന്ന സുജാതയുടെ ഓമനത്തമുള്ള പാട്ട്, ഇപ്പോള്‍ "ഹ്ഖണ്ണെഴുതി" എന്നായിരിക്കുമോ പാടുന്നത്?
ഹൃദയംകൊണ്ട്‌പാടുന്ന മഹാഗായികയായ ചിത്രയേക്കാള്‍, തൊണ്ടകൊണ്ട് കൊഞ്ഞനംകുത്തുന്ന പുതിയപാട്ടുകാരെയാണിപ്പോള്‍ വേണ്ടത്!! എന്തൊരുകാലമാണിത് സുഹൃത്തേ?
Tuesday, March 18, 2008
Thursday, March 06, 2008
ശ്രീകുമാര്‍ തിയേറ്റര്‍
തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററിലും,ശ്രീകുമാറിനോട്ചേര്‍ന്നുള്ള ശ്രീവിശാഖിലും സിനിമകള്‍കണ്ടുവളര്‍ന്ന ചങ്ങാതിമാരേ,എത്ര സുന്ദരമായിരുന്നു നമ്മുടെ ആ കൗമാരം!!എഴുപതുകളുടെ അവസാനത്തിലെ ആ കാലഘട്ടത്തിലേക്ക് ഒന്നു തിരിച്ചുപോയിനോക്കാം.. തലസ്ഥാനനഗരത്തിലെ പലകോളേജുകളില്‍നിന്ന്‌നമ്മള്‍ സ്ഥിരമായി,ശ്രീകുമാറിലും,ശ്രീവിശാഖിലുമെത്താറുണ്ടായിരുന്നു. ആര്‍ട്‌സ് കോളേജിലും യൂണിവേഴ്സിറ്റിക്കോളേജിലും പഠിച്ചിരുന്നവര്‍ക്ക് നടന്ന്‌വേണമെങ്കിലും സമയത്തിനുതന്നെ മാറ്റിനിക്കെത്താമായിരുന്നു. മാര്‍ ഇവാനിയോസില്‍ നിന്നും ഞങ്ങള്‍ക്ക് വളരെനേരത്തേചാടിയാലേമതിയാകൂ. പിന്നെ സിറ്റിബസിലോ,'റെഡ്'ബസിലോ ഓടിക്കയറണം. ഉച്ചയ്ക്ക് സിറ്റിബസുകളുടെ സര്‍വ്വീസ് കുറവായിരുന്നുവെന്നാണ് തോന്നുന്നത്.
എഴുപതുകളുടെ അവസാനവര്‍ഷങ്ങളില്‍ നല്ല ഇംഗ്ലീഷ് സിനിമകള്‍ ശ്രീകുമാറിലും,വിശാഖിലും വരുമായിരുന്നു.ഞങ്ങളുടെകൗമാരഭാവനകള്‍ക്ക്‌നിറം പകര്‍ന്ന്, സിനിമാസ്വാദനത്തിന്റെ ആദ്യപാഠങ്ങള്‍ തുറന്നുതന്ന ചിത്രങ്ങള്‍. പേള്‍ഹാര്‍ബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള Tora Tora Tora. മയക്കുമരുന്നുകള്ളക്കടത്തും, ആംസ്റ്റര്‍ഡാം ദൃശ്യങ്ങളുമുള്ള Puppet on a chain . രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ ആവേശകരമായ സിനിമാദ്ധ്യായമായ Force 10 from Navarone .ഈചിത്രത്തിന്റെമുന്‍ ഗാമിയായി അറുപതുകളില്‍ പുറത്തുവന്ന Guns of Navarone ഞാന്‍ കണ്ടിട്ടില്ല. അമ്പതുകളിലെ, അതിപ്രശസ്തമായ ബ്ലാക്ക് ആന്റ് വൈറ്റ് ക്ലാസിക്കായ Roman Holiday ഞാനാദ്യംകാണുന്നത് ഈകാലത്താണ്.Audrey Hepburn ല്‍ അനുരക്തനായിനടന്ന ദിവസങ്ങള്‍, ഇന്നും ഓര്‍മ്മയില്‍മധുരിക്കുന്നു.(കുലീനസൗന്ദര്യമായി, വിധുബാലയും, എന്റെ അനുരാഗസ്വപ്നങ്ങളില്‍ പൂത്തുലഞ്ഞ് നിന്നിരുന്നതോര്‍ക്കുമ്പോള്‍,എന്നോനഷ്ടമായ ആ പഴയ ഉള്‍ക്കുളിര് ഇന്നും അനുഭവിക്കാനാകും).
പഴയചിത്രങ്ങളായ ബെന്‍ഹര്‍, റ്റെന്‍ കമാന്റ്‌മെന്റ്‌സ് എന്നിവ ശ്രീകുമാറിലെ വലിയസ്ക്രീനില്‍ എത്രതവണ കണ്ടു!!!. പാപ്പിയോണ്‍ കണ്ട്, സ്റ്റീവ്‌മക്യൂനിന്റെ ആരാധകരായി ഞങ്ങള്‍. നൈറ്റ് ഓഫ് ദ് ജനറല്‍സ്, എന്നത്തേയും നല്ലചിത്രങ്ങളിലൊന്നാണ്. വാന്‌ഗോഗിന്റെ ആത്മഛായയുടെ മുന്നില്‍, സമനിലതെറ്റുന്ന വിഭ്രാന്തനായ ജര്‍മന്‍ ജനറല്‍ ഇന്നും വിഹ്വലമായൊരോര്‍മ്മയാണ്.
ചൂടുള്ളഭാഗങ്ങള്‍ വീണ്ടും വീണ്ടും വായിച്ച്, പേജ്‌നംബര്‍വരെ കാണാപ്പാഠമായ മരിയോപ്യൂസോയുടെ ഗോഡ്‌ഫാദര്‍ സിനിമയായിവന്നപ്പോള്‍, ആവേശത്തോടെകാണാന്‍പോയതും, ദൃശ്യങ്ങള്‍ക്ക് അക്ഷരങ്ങളുടെശക്തിയില്ല എന്നു തിരിച്ചറിഞ്ഞതും ഓര്‍ക്കുന്നു. കൂട്ടത്തില്‍, മര്‍ലന്‍ ബ്രാന്റോ എന്ന മഹാനടന്റെ ദൃശ്യസാന്നിദ്ധ്യത്തിനുമുന്നില്‍ പകച്ചുനിന്നതും. എക്സോര്‍സിസ്റ്റ്, ഒമ്ന്‍, റ്റവറിംഗ് ഇന്‍ഫെര്‍ണോ, പോസിഡോണ്‍ അഡ്വഞ്ചര്‍ എന്നീ സാധാരണചിത്രങ്ങള്‍.
ബഡ്‌സ്പെന്‍സറും, റ്റെറന്‍സ് ഹില്ലും ചേര്‍ന്നുള്ള, ചിരിയുടെമാലപ്പടക്കംകൊളുത്തിയചിത്രങ്ങള്‍ (കഷ്ടം! ഒന്നിന്റേയും പേരോര്‍മ്മയില്ല). പീറ്റര്‍സെല്ലേഴ്സ് എന്ന അതുല്യ നടന്റെ പിങ്ക് പാന്തര്‍ സീരിസിലുള്ള ചിരിച്ചിത്രങ്ങള്‍.... സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ, ക്ലോസ് എന്‍ കൗണ്ടേര്‍സ് ഒഫ് ദ് തേഡ് കൈന്റ്, നവീനമായൊരു ദൃശ്യവിസ്മയമായിരുന്നു. സിനിമകളെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിരുന്നതുകൊണ്ട്, ഫ്രാങ്ക്സ്വാ ത്രൂഫോ എന്ന ഉന്നതനായ സംവിധായകന്‍ അഭിനയിച്ച ചിത്രമെന്ന നിലയിലും, ക്ലോസ് എന്‍ കൗണ്ടേര്‍സ് ആകര്‍ഷിച്ചിരുന്നു. ഇങ്ങനെ എത്രയെത്ര ചിത്രങ്ങള്‍!!! ഇവിടെ ഓര്‍മ്മിച്ചെടുത്തവയൊന്നും, കാലക്രമമനുസരിച്ചല്ല.. പക്ഷേ, ഒരു കാലഘട്ടത്തിന്റെ സ്‌മൃതിബിംബങ്ങള്‍ എന്നനിലക്കാണ്.
ശ്രീകുമാറിലും,വിശാഖിലും സിനിമതുടങ്ങുന്നതിനുമുന്‍പുള്ള സ്ലൈഡ്ഷോയില്‍,വേലേന്തിയ മുരുകന്‍ ഓം എന്ന്‌തമിഴിലെഴുതിയ ബാക്ഗ്രൗണ്ടില്‍നില്‍ക്കുന്ന ചിത്രം തെളിഞ്ഞപ്പോള്‍. ക്ലാസ്‌കട്ടുചെയ്ത് സിനിമക്ക്‌കേറിയ ആധിയില്‍; "ഭഗവാനേ,വീട്ടിലറിയല്ലേ" എന്ന് ഉറക്കെപ്രാര്‍ത്ഥിച്ചത് ഇന്നും രസകരമായ ഓര്‍മ്മയാണ്.ഉച്ചഭക്ഷണംസിനിമയാക്കിമാറ്റിയ ത്യാഗത്തിന്റെ ദിനങ്ങള്‍. ഇന്റര്‍വെല്ലില്‍, ഒരുസിഗററ്റ് വാങ്ങി,നാലുപേര്‍പുകച്ച്, സിനിമതീരുമ്പോള്‍, ശാന്തമായ നഗരസായന്തനത്തിലേക്കിറങ്ങി, ആഹ്ലാദകരമായമറ്റൊരുദിവസത്തിന് യാത്രചൊല്ലിപ്പിരിഞ്ഞിരുന്ന സരളമാനസങ്ങള്‍.
പിന്നീടെപ്പൊഴോ, ഒരിക്കലും പിടികിട്ടിയിട്ടില്ലാത്ത വാണിജ്യയുക്തികാരണം നല്ല ഇംഗ്ലീഷ്‌ചിത്രങ്ങള്‍ വരാതായി. പകരം, കണ്ടാല്‍ ഓക്കാനംവരുന്ന, പതിനാറാംകിട 'സെക്സ്' ചിത്രങ്ങളുടെ വേലിയേറ്റമായി. അത്തരം ചിത്രങ്ങളില്‍ സ്പെഷ്‌ലൈസ് ചെയ്ത ഗുണ്ടാതിയേറ്ററുകള്‍ കാശുവാരി(?). റ്റി.വി യും, മറ്റും, ക്ലാസ്‌കട്ട്ചെയ്യാതെതന്നെ, വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ പലതും കാണാനുള്ള അവസരമൊരുക്കി.(ചലച്ചിത്രോത്സവങ്ങള്‍ തിരുവനന്തപുരത്തിന്റെ അഭിമാനമായതിന്‌പ്രധാനകാരണം, നല്ലകുറേചിത്രങ്ങള്‍ ബുദ്ധിമുട്ടില്ലാതെകാണാനവസരം നല്‍കിയ ഈ തിയേറ്ററുകളാണെന്നാണ്, എന്റെ പേഴ്സണല്‍ ഹൈപ്പോത്തെസിസ്)എന്നാല്‍ ഈ റ്റി.വി, ഐ.റ്റി, തലമുറ, ഞങ്ങളന്നനുഭവിച്ചിരുന്ന ഹൃദയലാളിത്യവും, അതിരില്ലാത്ത ആഹ്ലാദവുമറിയുന്നുണ്ടോ? ഓരോകാലത്തും ഓരോ വഴികളെന്ന് മനസിലാക്കിക്കൊണ്ട്‌തന്നെയാണ് ഇങ്ങനെ സംശയിക്കുന്നത്.
ശ്രീകുമാറിലും, ശ്രീവിശാഖിലും സിനിമകണ്ട്‌വളര്‍ന്നവരും, മറ്റ്‌നഗരങ്ങളില്‍(എറണാകുളത്തിനാണ് സാദ്ധ്യത)ഇതേ അനുഭവങ്ങളിലൂടെകടന്നുപോന്നവരുമായ സമാനമനസ്കര്‍ക്ക്‌വേണ്ടിയാണീ ഓര്‍മ്മക്കുറിപ്പ്.
എഴുപതുകളുടെ അവസാനവര്‍ഷങ്ങളില്‍ നല്ല ഇംഗ്ലീഷ് സിനിമകള്‍ ശ്രീകുമാറിലും,വിശാഖിലും വരുമായിരുന്നു.ഞങ്ങളുടെകൗമാരഭാവനകള്‍ക്ക്‌നിറം പകര്‍ന്ന്, സിനിമാസ്വാദനത്തിന്റെ ആദ്യപാഠങ്ങള്‍ തുറന്നുതന്ന ചിത്രങ്ങള്‍. പേള്‍ഹാര്‍ബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള Tora Tora Tora. മയക്കുമരുന്നുകള്ളക്കടത്തും, ആംസ്റ്റര്‍ഡാം ദൃശ്യങ്ങളുമുള്ള Puppet on a chain . രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ ആവേശകരമായ സിനിമാദ്ധ്യായമായ Force 10 from Navarone .ഈചിത്രത്തിന്റെമുന്‍ ഗാമിയായി അറുപതുകളില്‍ പുറത്തുവന്ന Guns of Navarone ഞാന്‍ കണ്ടിട്ടില്ല. അമ്പതുകളിലെ, അതിപ്രശസ്തമായ ബ്ലാക്ക് ആന്റ് വൈറ്റ് ക്ലാസിക്കായ Roman Holiday ഞാനാദ്യംകാണുന്നത് ഈകാലത്താണ്.Audrey Hepburn ല്‍ അനുരക്തനായിനടന്ന ദിവസങ്ങള്‍, ഇന്നും ഓര്‍മ്മയില്‍മധുരിക്കുന്നു.(കുലീനസൗന്ദര്യമായി, വിധുബാലയും, എന്റെ അനുരാഗസ്വപ്നങ്ങളില്‍ പൂത്തുലഞ്ഞ് നിന്നിരുന്നതോര്‍ക്കുമ്പോള്‍,എന്നോനഷ്ടമായ ആ പഴയ ഉള്‍ക്കുളിര് ഇന്നും അനുഭവിക്കാനാകും).
പഴയചിത്രങ്ങളായ ബെന്‍ഹര്‍, റ്റെന്‍ കമാന്റ്‌മെന്റ്‌സ് എന്നിവ ശ്രീകുമാറിലെ വലിയസ്ക്രീനില്‍ എത്രതവണ കണ്ടു!!!. പാപ്പിയോണ്‍ കണ്ട്, സ്റ്റീവ്‌മക്യൂനിന്റെ ആരാധകരായി ഞങ്ങള്‍. നൈറ്റ് ഓഫ് ദ് ജനറല്‍സ്, എന്നത്തേയും നല്ലചിത്രങ്ങളിലൊന്നാണ്. വാന്‌ഗോഗിന്റെ ആത്മഛായയുടെ മുന്നില്‍, സമനിലതെറ്റുന്ന വിഭ്രാന്തനായ ജര്‍മന്‍ ജനറല്‍ ഇന്നും വിഹ്വലമായൊരോര്‍മ്മയാണ്.
ചൂടുള്ളഭാഗങ്ങള്‍ വീണ്ടും വീണ്ടും വായിച്ച്, പേജ്‌നംബര്‍വരെ കാണാപ്പാഠമായ മരിയോപ്യൂസോയുടെ ഗോഡ്‌ഫാദര്‍ സിനിമയായിവന്നപ്പോള്‍, ആവേശത്തോടെകാണാന്‍പോയതും, ദൃശ്യങ്ങള്‍ക്ക് അക്ഷരങ്ങളുടെശക്തിയില്ല എന്നു തിരിച്ചറിഞ്ഞതും ഓര്‍ക്കുന്നു. കൂട്ടത്തില്‍, മര്‍ലന്‍ ബ്രാന്റോ എന്ന മഹാനടന്റെ ദൃശ്യസാന്നിദ്ധ്യത്തിനുമുന്നില്‍ പകച്ചുനിന്നതും. എക്സോര്‍സിസ്റ്റ്, ഒമ്ന്‍, റ്റവറിംഗ് ഇന്‍ഫെര്‍ണോ, പോസിഡോണ്‍ അഡ്വഞ്ചര്‍ എന്നീ സാധാരണചിത്രങ്ങള്‍.
ബഡ്‌സ്പെന്‍സറും, റ്റെറന്‍സ് ഹില്ലും ചേര്‍ന്നുള്ള, ചിരിയുടെമാലപ്പടക്കംകൊളുത്തിയചിത്രങ്ങള്‍ (കഷ്ടം! ഒന്നിന്റേയും പേരോര്‍മ്മയില്ല). പീറ്റര്‍സെല്ലേഴ്സ് എന്ന അതുല്യ നടന്റെ പിങ്ക് പാന്തര്‍ സീരിസിലുള്ള ചിരിച്ചിത്രങ്ങള്‍.... സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ, ക്ലോസ് എന്‍ കൗണ്ടേര്‍സ് ഒഫ് ദ് തേഡ് കൈന്റ്, നവീനമായൊരു ദൃശ്യവിസ്മയമായിരുന്നു. സിനിമകളെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിരുന്നതുകൊണ്ട്, ഫ്രാങ്ക്സ്വാ ത്രൂഫോ എന്ന ഉന്നതനായ സംവിധായകന്‍ അഭിനയിച്ച ചിത്രമെന്ന നിലയിലും, ക്ലോസ് എന്‍ കൗണ്ടേര്‍സ് ആകര്‍ഷിച്ചിരുന്നു. ഇങ്ങനെ എത്രയെത്ര ചിത്രങ്ങള്‍!!! ഇവിടെ ഓര്‍മ്മിച്ചെടുത്തവയൊന്നും, കാലക്രമമനുസരിച്ചല്ല.. പക്ഷേ, ഒരു കാലഘട്ടത്തിന്റെ സ്‌മൃതിബിംബങ്ങള്‍ എന്നനിലക്കാണ്.
ശ്രീകുമാറിലും,വിശാഖിലും സിനിമതുടങ്ങുന്നതിനുമുന്‍പുള്ള സ്ലൈഡ്ഷോയില്‍,വേലേന്തിയ മുരുകന്‍ ഓം എന്ന്‌തമിഴിലെഴുതിയ ബാക്ഗ്രൗണ്ടില്‍നില്‍ക്കുന്ന ചിത്രം തെളിഞ്ഞപ്പോള്‍. ക്ലാസ്‌കട്ടുചെയ്ത് സിനിമക്ക്‌കേറിയ ആധിയില്‍; "ഭഗവാനേ,വീട്ടിലറിയല്ലേ" എന്ന് ഉറക്കെപ്രാര്‍ത്ഥിച്ചത് ഇന്നും രസകരമായ ഓര്‍മ്മയാണ്.ഉച്ചഭക്ഷണംസിനിമയാക്കിമാറ്റിയ ത്യാഗത്തിന്റെ ദിനങ്ങള്‍. ഇന്റര്‍വെല്ലില്‍, ഒരുസിഗററ്റ് വാങ്ങി,നാലുപേര്‍പുകച്ച്, സിനിമതീരുമ്പോള്‍, ശാന്തമായ നഗരസായന്തനത്തിലേക്കിറങ്ങി, ആഹ്ലാദകരമായമറ്റൊരുദിവസത്തിന് യാത്രചൊല്ലിപ്പിരിഞ്ഞിരുന്ന സരളമാനസങ്ങള്‍.
പിന്നീടെപ്പൊഴോ, ഒരിക്കലും പിടികിട്ടിയിട്ടില്ലാത്ത വാണിജ്യയുക്തികാരണം നല്ല ഇംഗ്ലീഷ്‌ചിത്രങ്ങള്‍ വരാതായി. പകരം, കണ്ടാല്‍ ഓക്കാനംവരുന്ന, പതിനാറാംകിട 'സെക്സ്' ചിത്രങ്ങളുടെ വേലിയേറ്റമായി. അത്തരം ചിത്രങ്ങളില്‍ സ്പെഷ്‌ലൈസ് ചെയ്ത ഗുണ്ടാതിയേറ്ററുകള്‍ കാശുവാരി(?). റ്റി.വി യും, മറ്റും, ക്ലാസ്‌കട്ട്ചെയ്യാതെതന്നെ, വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ പലതും കാണാനുള്ള അവസരമൊരുക്കി.(ചലച്ചിത്രോത്സവങ്ങള്‍ തിരുവനന്തപുരത്തിന്റെ അഭിമാനമായതിന്‌പ്രധാനകാരണം, നല്ലകുറേചിത്രങ്ങള്‍ ബുദ്ധിമുട്ടില്ലാതെകാണാനവസരം നല്‍കിയ ഈ തിയേറ്ററുകളാണെന്നാണ്, എന്റെ പേഴ്സണല്‍ ഹൈപ്പോത്തെസിസ്)എന്നാല്‍ ഈ റ്റി.വി, ഐ.റ്റി, തലമുറ, ഞങ്ങളന്നനുഭവിച്ചിരുന്ന ഹൃദയലാളിത്യവും, അതിരില്ലാത്ത ആഹ്ലാദവുമറിയുന്നുണ്ടോ? ഓരോകാലത്തും ഓരോ വഴികളെന്ന് മനസിലാക്കിക്കൊണ്ട്‌തന്നെയാണ് ഇങ്ങനെ സംശയിക്കുന്നത്.
ശ്രീകുമാറിലും, ശ്രീവിശാഖിലും സിനിമകണ്ട്‌വളര്‍ന്നവരും, മറ്റ്‌നഗരങ്ങളില്‍(എറണാകുളത്തിനാണ് സാദ്ധ്യത)ഇതേ അനുഭവങ്ങളിലൂടെകടന്നുപോന്നവരുമായ സമാനമനസ്കര്‍ക്ക്‌വേണ്ടിയാണീ ഓര്‍മ്മക്കുറിപ്പ്.
Wednesday, February 27, 2008
തിരുവനന്തപുരംഭാഷ തമാശയല്ല..
ഇന്നിപ്പോള്‍ ചലച്ചിത്രങ്ങളിലും,അരോചകമായചില'ഹാസ്യ'സീരിയലുകളിലും(ഈ ഹാസ്യം കണ്ടാല്‍ കുടലുപുറത്തുവരുന്നതുവരെഛര്‍ദ്ദിച്ചുപോകും)തിരുവനന്തപുരംഭാഷ അവതരിപ്പിക്കപ്പെടുന്നത്,വളരെവികൃതമായ,പരിഹാസമായിട്ടാണ്. സുരാജ്‌വെഞ്ഞാറമൂട് എന്നനടന്‍ തന്റെസ്വന്തം ഡയലക്റ്റുപയോഗിച്ച് പ്രശസ്തമാക്കിയതാണീവൈകൃതമെന്നുകരുതിയാല്‍ അതുതികച്ചുംശരിയല്ല.ജഗതിശ്രീകുമാര്‍ പലചിത്രങ്ങളിലുംവളരെനന്നായി ഈപ്രാദേശികവ്യതിയാനമവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍പോലും,പലപ്പോഴുംതന്റെഹാസ്യറോളുകള്‍കൊഴുപ്പിച്ചത്,തിരുവനന്തപുരംഭാഷയുപയോഗിച്ചാണ്. മോഹന്‍ലാല്‍ സിനിമകളില്‍ എപ്പോഴൊക്കെതന്റെസ്വാഭാവികരീതിയില്‍ഡയലോഗ് പറഞ്ഞിട്ടുണ്ടോ, അപ്പോഴൊക്കെ തിരുവനന്തപുരംതാളം നമുക്ക് കേള്‍ക്കാനാകും,'സീരിയസ്'രംഗങ്ങളിലും.എന്താ ഈപ്രാദേശികഭാഷയില്‍ മനുഷ്യര്‍ക്ക്‌സ്വന്തംവികാരങ്ങള്‍പ്രകടിപ്പിക്കനാവില്ലേ?, ഞങ്ങള്‍തിരുവനന്തപുരത്തുകാരെല്ലാംകോമാളികളാണോ? പഴയ മലബാറിലെ വള്ളുവനാട്‌തലൂക്ക്, കൊച്ചിയിലെ തലപ്പള്ളി താലൂക്ക് എന്നീപ്രദേശങ്ങളിലെദേശഭാഷയാണിപ്പോള്‍, വള്ളുവനാടന്‍ഭാഷയായറിയപ്പെടുന്നത്. ഈ ഭാഷ്യ്ക്കെങ്ങനെ തിരുവനന്തപുരംഭാഷയെക്കാള്‍ മാന്യതകിട്ടി?, ഉറൂബിന്റേയും,എം.ടി.യുടേയുംകഥാപാത്രങ്ങളുടെസംസാരഭാഷയായതിനാലാണോ?സാഹിത്യത്തില്‍, ഈ വള്ളുവനാടന്‍ഭാഷവരുന്നതിനുവളരെമുമ്പുതന്നെ, സാക്ഷാല്‍ സി.വി.രാമന്‍പിള്ളയുടെചിലകഥാപാത്രങ്ങള്‍,തനിതെക്കനായ (തിരുവനന്തപുരത്തിനും,തെക്കുള്ള)പ്രാദേശികഭാഷയില്‍,കോപവും,സങ്കടവുമെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. ഈപഴയദ്രാവിഡമൊഴിയുടെ ഇമ്പമാണ് ഇന്നുംതിരുവനന്തപുരത്തുകാരുടെ(ഒറിജിനല്‍ തിരുവനന്തപുരത്തുകാരുടെ)ഭാഷയുടെ ആദിശ്രുതി. മലയാളസാഹിത്യത്തില്‍,മറ്റ്പ്രദേശികഭാഷകള്‍ക്ക്‌പ്രശസ്തിയുണ്ടായസമയത്തുതന്നെ,തികച്ചുംഗ്രാമ്യമായതിരുവനന്തപുരം നാട്ടുഭാഷയില്‍,വെറുംസാധാരണക്കാരുടെജീവിതസംഘര്‍ഷങ്ങള്‍പകര്‍ത്തിയ,ജി.വിവേകാനന്ദന്റെ 'കള്ളിച്ചെല്ലമ്മ'യും ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. എങ്ങനെയാണീനാട്ടുമൊഴി ഹാസ്യനിദാനമായതെന്ന്‌ചിന്തിച്ചിട്ടൊരെത്തും പിടിയുംകിട്ടുന്നില്ല.ചിലവാക്കുകളുടെപ്രാദേശികമായ അര്‍ത്‌ഥവ്യത്യാസങ്ങള്‍ ദുരുപയോഗംചെയ്ത്,ഹാസ്യം സൃഷ്ടിക്കാമെന്നുകരുതുന്നത് തികച്ചുംജുഗുപ്സാവഹമായമനോനിലയാണ്. കുഞ്ഞ്,കുട്ടി എന്നീ അര്‍ത്‌ഥ്ത്തിലാണ്,ഇങ്ങുതെക്ക് ഞങ്ങള്‍ 'അപ്പി' എന്നപദമുപയോഗിക്കുന്നത്.മറ്റിടങ്ങളില്‍,ഈവാക്കിന് അമേദ്ധ്യം എന്നാണര്‍ത്‌ഥമെങ്കില്‍ അതാരുടെതെറ്റാണ്? അല്ലെങ്കില്‍ ആരാണുശരി? ഇന്നും തിരുവനന്തപുരംജില്ലയുടെതെക്കന്‍പ്രദേശങ്ങളില്‍,അപ്പി,അപ്പിയാന്‍ എന്നൊക്കെപേരുകളുള്ളചിലരെങ്കിലും ബാക്കിയുണ്ട്. മലബാറില്‍ മരച്ചീനിക്കും(കപ്പ),വള്ളുവനാടന്‍ഭാഷയില്‍ ഇലവുമരത്തിനും(പഞ്ഞിമരം,silk cotton)'പൂള' എന്നാണ്‌പറയുന്നത്. എന്നാല്‍ തിരുവനന്തപുരത്തുകാര്‍ക്ക് ഇതൊരുതെറിവാക്കാണ്. ഒരുനാട്ടുമൊഴിയും മറ്റൊന്നിനേക്കാള്‍കേമമല്ല എന്നുനാംതിരിച്ചറിയണം.എന്‍.കൃഷ്ണപിള്ളസാറിനോട് ക്ഷമചോദിച്ചുകൊണ്ട് പറയട്ടെ: പ്രതിദേശംഭാഷണഭേദം.
ഞങ്ങളുടെയീഭാഷയെകോമാളിവേഷംകെട്ടിച്ച് അപമാനിക്കുന്നതിന് ഇന്നത്തെ ചലച്ചിത്രങ്ങളെവേണം പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്. ഹാസ്യകഥാപാത്രം തിരുവനന്തപുരത്തുകാരനാണെങ്കില്‍ ചിരി ഇരട്ടിക്കുന്നു!!! ഇങ്ങനെയാണെങ്കില്‍,ഈനാട്ടുകാരെല്ലാം കോമാളികളാണെന്ന വിപരീതയുക്തിയുമാകാം. ഇന്നത്തെസിനിമകളില്‍ തിരുവനന്തപുരംഭാഷ ചിരിപ്പിക്കാനാണെങ്കില്‍, പണ്ട്,തികഞ്ഞഗൗരവമുള്ളകഥാപാത്രങ്ങള്‍ ഈനാട്ടുമൊഴിയില്‍ കഥപറഞ്ഞിരുന്നു. 'ഉമ്മിണിത്തങ്ക'യില്‍ അണ്ണനും,തങ്കച്ചിയും,തള്ളയുമെല്ലാം ഈ ഭാഷയാണ്‌പറഞ്ഞിരുന്നത്. 'കള്ളിച്ചെല്ലമ്മ' സിനിമയായപ്പോള്‍, ഈഭാഷ ഭംഗിയായികൈകാര്യംചെയ്തത്,തിരുവനന്തപുരത്തുകാരനായ മധുവും,തിരുവനന്തപുരവുമായിരക്തബന്ധമുള്ള 'അടൂര്‍'ഭാസിയുമാണ്. മറ്റൊരുതിരുവനന്തപുരത്തുകാരനായ പ്രേം നസീറിന്റെകഥാപാത്രം തിരുവല്ലക്കാരനായതിനാല്‍ സംഭാഷണം സുഖിക്കാതെ പോയി. ശ്രദ്ധിക്കുക, ഹാസ്യകഥാപാത്രത്തെയവതരിപ്പിച്ച അടൂര്‍ഭാസിയും,ഗൗരവമുള്ള വേഷത്തില്‍ വന്ന മധുവും പറയുന്നത് ഒരേ തിരുവനന്തപുരം ഭാഷ!!!
കൂട്ടരേ,ഞങ്ങളുടെ ഭാഷ തമാശയല്ല, മറ്റേതൊരുനാട്ടുമൊഴിയെപ്പോലെയും,കണ്ണീരും,മധുരവും,കാമവും,കോപവും,ചിരിയും,ചിന്തയും പകരാനുള്ള ഞങ്ങളുടെവരമാണ്.
ഞങ്ങളുടെയീഭാഷയെകോമാളിവേഷംകെട്ടിച്ച് അപമാനിക്കുന്നതിന് ഇന്നത്തെ ചലച്ചിത്രങ്ങളെവേണം പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്. ഹാസ്യകഥാപാത്രം തിരുവനന്തപുരത്തുകാരനാണെങ്കില്‍ ചിരി ഇരട്ടിക്കുന്നു!!! ഇങ്ങനെയാണെങ്കില്‍,ഈനാട്ടുകാരെല്ലാം കോമാളികളാണെന്ന വിപരീതയുക്തിയുമാകാം. ഇന്നത്തെസിനിമകളില്‍ തിരുവനന്തപുരംഭാഷ ചിരിപ്പിക്കാനാണെങ്കില്‍, പണ്ട്,തികഞ്ഞഗൗരവമുള്ളകഥാപാത്രങ്ങള്‍ ഈനാട്ടുമൊഴിയില്‍ കഥപറഞ്ഞിരുന്നു. 'ഉമ്മിണിത്തങ്ക'യില്‍ അണ്ണനും,തങ്കച്ചിയും,തള്ളയുമെല്ലാം ഈ ഭാഷയാണ്‌പറഞ്ഞിരുന്നത്. 'കള്ളിച്ചെല്ലമ്മ' സിനിമയായപ്പോള്‍, ഈഭാഷ ഭംഗിയായികൈകാര്യംചെയ്തത്,തിരുവനന്തപുരത്തുകാരനായ മധുവും,തിരുവനന്തപുരവുമായിരക്തബന്ധമുള്ള 'അടൂര്‍'ഭാസിയുമാണ്. മറ്റൊരുതിരുവനന്തപുരത്തുകാരനായ പ്രേം നസീറിന്റെകഥാപാത്രം തിരുവല്ലക്കാരനായതിനാല്‍ സംഭാഷണം സുഖിക്കാതെ പോയി. ശ്രദ്ധിക്കുക, ഹാസ്യകഥാപാത്രത്തെയവതരിപ്പിച്ച അടൂര്‍ഭാസിയും,ഗൗരവമുള്ള വേഷത്തില്‍ വന്ന മധുവും പറയുന്നത് ഒരേ തിരുവനന്തപുരം ഭാഷ!!!
കൂട്ടരേ,ഞങ്ങളുടെ ഭാഷ തമാശയല്ല, മറ്റേതൊരുനാട്ടുമൊഴിയെപ്പോലെയും,കണ്ണീരും,മധുരവും,കാമവും,കോപവും,ചിരിയും,ചിന്തയും പകരാനുള്ള ഞങ്ങളുടെവരമാണ്.
Tuesday, February 12, 2008
Sir Chathu Nair, Harbhajan Singh and Symonds
സര്‍ചാത്തു,ഹര്‍ഭജന്‍,സൈമണ്‍സ്...
പണ്ട് ലക്കിടിതീവണ്ടിയാപ്പീസില്‍ മൂന്നാംക്ലാസ് ശീട്ട്‌മുറിച്ച്‌കാത്തുനിന്ന പുഴക്കരത്തറവാട്ടിലെ സര്‍ചാത്തുനായരെ,സ്റ്റേഷന്‍ മാസ്റ്റര്‍ വണ്ടിയിലെ ഒന്നാംക്ലാസ്‌മുറിയില്‍കൊണ്ടിരുത്തിയതും, അവിടെയുണ്ടായിരുന്ന ഒരു സായ്‌വ് അരിശം പൂണ്ടതും ഓര്‍ക്കുക.. സര്‍സ്ഥാനം കൈയിലുള്ള ധൈര്യത്തോടെ,ചാത്തുനായര്‍ വര്‍ണ്ണവെറിയനായ സായ്‌വിനെ "ക്രോങ്ങ്" എന്നുവിളിച്ചു. ക്രോങ്ങ് എന്നത് കുരങ്ങ് എന്നതിന്റെ ഇംഗ്ലീഷാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നു വി.കെ.എന്‍ നമ്മെ ഓര്‍മിപ്പിക്കുന്നുമുണ്ട്. അപ്പോള്‍ "ക്രോങ്ങ്" എന്നത് വെള്ളക്കാരെ ഇംഗ്ലീഷില്‍ ചീത്തപറയാനുള്ളവാക്കായിവരുന്നു. പിന്നെന്തിനാണ്‌പാവംഹര്‍ഭജനെവെള്ളക്കാരെല്ലാംകൂടിശിക്ഷിച്ചത്? ഹര്‍ഭജന്‍ ഒരു സാധാരണഭാരതീയനാണ്. സായ്‌വിന്റെ നാട്ടിലെല്ലാവരും വെള്ളക്കാരാണെന്നും, തൊലിയുടെനിറമെന്തുമാകട്ടെ,പണ്ട്‌നമ്മെഭരിച്ചവന്മാരെ കൊഞ്ഞനംകുത്തുന്നതുവഴി സര്‍ചാത്തുവിനെപ്പോലുള്ളധീരസ്വാതന്ത്ര്യസമരനേതാക്കന്മാരുടെപാതപിന്തുടരാമെന്നും തെറ്റിദ്ധരിച്ച ഒരു ദേശാഭിമാനി.ഒന്നോര്‍ക്കുക ചങ്ങാതിമാരേ, കോടികള്‍വിളയുന്നപാടത്താണീ'കുട്ടിയുംകോലും'കളി."ക്രോങ്ങ്" "ക്രോര്‍" ഈവാക്കുകള്‍ക്ക്‌പ്രാസപ്പൊരുത്തമുള്ളതിനാല്‍,ദേശാഭിമാനംകുറഞ്ഞ,കാശുകിട്ടാത്തതിന്റെകൊതിക്കെറുവുള്ള നമുക്ക് ഈധീരയോധ്ധാക്കളെ"ക്രോര്‍സ്"എന്നുവിളിച്ച്‌വര്‍ഗവെറിയന്മാരകാം,അടുത്തമൂന്നുകളി കാണാന്‍പാടില്ലെന്നശിക്ഷയേറ്റുവാങ്ങാം.പക്ഷേ ഓര്‍ക്കുക, ഖജനാവിന്റെപിന്‍ബലമില്ലാത്തതിനാല്‍,എതിര്‍കക്ഷിയെവിരട്ടി ശിക്ഷപിന്‍ വലിപ്പിക്കാനൊന്നും ആരുംവരുകയില്ല............
പണ്ട് ലക്കിടിതീവണ്ടിയാപ്പീസില്‍ മൂന്നാംക്ലാസ് ശീട്ട്‌മുറിച്ച്‌കാത്തുനിന്ന പുഴക്കരത്തറവാട്ടിലെ സര്‍ചാത്തുനായരെ,സ്റ്റേഷന്‍ മാസ്റ്റര്‍ വണ്ടിയിലെ ഒന്നാംക്ലാസ്‌മുറിയില്‍കൊണ്ടിരുത്തിയതും, അവിടെയുണ്ടായിരുന്ന ഒരു സായ്‌വ് അരിശം പൂണ്ടതും ഓര്‍ക്കുക.. സര്‍സ്ഥാനം കൈയിലുള്ള ധൈര്യത്തോടെ,ചാത്തുനായര്‍ വര്‍ണ്ണവെറിയനായ സായ്‌വിനെ "ക്രോങ്ങ്" എന്നുവിളിച്ചു. ക്രോങ്ങ് എന്നത് കുരങ്ങ് എന്നതിന്റെ ഇംഗ്ലീഷാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നു വി.കെ.എന്‍ നമ്മെ ഓര്‍മിപ്പിക്കുന്നുമുണ്ട്. അപ്പോള്‍ "ക്രോങ്ങ്" എന്നത് വെള്ളക്കാരെ ഇംഗ്ലീഷില്‍ ചീത്തപറയാനുള്ളവാക്കായിവരുന്നു. പിന്നെന്തിനാണ്‌പാവംഹര്‍ഭജനെവെള്ളക്കാരെല്ലാംകൂടിശിക്ഷിച്ചത്? ഹര്‍ഭജന്‍ ഒരു സാധാരണഭാരതീയനാണ്. സായ്‌വിന്റെ നാട്ടിലെല്ലാവരും വെള്ളക്കാരാണെന്നും, തൊലിയുടെനിറമെന്തുമാകട്ടെ,പണ്ട്‌നമ്മെഭരിച്ചവന്മാരെ കൊഞ്ഞനംകുത്തുന്നതുവഴി സര്‍ചാത്തുവിനെപ്പോലുള്ളധീരസ്വാതന്ത്ര്യസമരനേതാക്കന്മാരുടെപാതപിന്തുടരാമെന്നും തെറ്റിദ്ധരിച്ച ഒരു ദേശാഭിമാനി.ഒന്നോര്‍ക്കുക ചങ്ങാതിമാരേ, കോടികള്‍വിളയുന്നപാടത്താണീ'കുട്ടിയുംകോലും'കളി."ക്രോങ്ങ്" "ക്രോര്‍" ഈവാക്കുകള്‍ക്ക്‌പ്രാസപ്പൊരുത്തമുള്ളതിനാല്‍,ദേശാഭിമാനംകുറഞ്ഞ,കാശുകിട്ടാത്തതിന്റെകൊതിക്കെറുവുള്ള നമുക്ക് ഈധീരയോധ്ധാക്കളെ"ക്രോര്‍സ്"എന്നുവിളിച്ച്‌വര്‍ഗവെറിയന്മാരകാം,അടുത്തമൂന്നുകളി കാണാന്‍പാടില്ലെന്നശിക്ഷയേറ്റുവാങ്ങാം.പക്ഷേ ഓര്‍ക്കുക, ഖജനാവിന്റെപിന്‍ബലമില്ലാത്തതിനാല്‍,എതിര്‍കക്ഷിയെവിരട്ടി ശിക്ഷപിന്‍ വലിപ്പിക്കാനൊന്നും ആരുംവരുകയില്ല............
Subscribe to:
Posts (Atom)